Link to home pageLanguagesLink to all Bible versions on this site
സങ്കീർത്തനം 113
1 യഹോവയെ വാഴ്ത്തുക.[a]
 
അവിടത്തെ ദാസന്മാരേ, യഹോവയെ വാഴ്ത്തുക;
യഹോവയുടെ നാമത്തെ വാഴ്ത്തുക.
2 യഹോവയുടെ നാമം ഇന്നും എന്നെന്നേക്കും
വാഴ്ത്തപ്പെടുമാറാകട്ടെ.
3 സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെയുള്ള എല്ലായിടങ്ങളിലും
യഹോവയുടെ നാമം വാഴ്ത്തപ്പെടട്ടെ.
 
4 യഹോവ സകലരാഷ്ട്രങ്ങൾക്കുംമീതേ ഉന്നതനായിരിക്കുന്നു,
അവിടത്തെ മഹത്ത്വം ആകാശത്തിനുമീതേയും.
5 ഉന്നതത്തിൽ സിംഹാസനസ്ഥനായിരുന്ന്,
കുനിഞ്ഞ് ആകാശത്തിലുള്ളവയെയും
6 ഭൂമിയിലുള്ളവയെയും കടാക്ഷിക്കുന്ന
നമ്മുടെ ദൈവമായ യഹോവയെപ്പോലെ ആരാണുള്ളത്?
 
7 അവിടന്ന് ദരിദ്രരെ പൊടിയിൽനിന്നുയർത്തുന്നു
എളിയവരെ ചാരക്കൂമ്പാരത്തിൽനിന്നും;
8 അവിടന്ന് അവരെ പ്രഭുക്കന്മാരോടുകൂടെ,
സ്വജനത്തിന്റെ അധിപതികളോടുകൂടെത്തന്നെ ഇരുത്തുന്നു.
9 അവിടന്ന് വന്ധ്യയായവളെ മക്കളുടെ മാതാവാക്കി
ആനന്ദത്തോടെ ഭവനത്തിൽ പാർപ്പിക്കുന്നു.
 
യഹോവയെ വാഴ്ത്തുക.

<- സങ്കീർത്തനങ്ങൾ 112സങ്കീർത്തനങ്ങൾ 114 ->